ഓണം ഇങ്ങ് എത്തി ഓണത്തിനെ  വരവേല്ക്കാന് നാടെങ്ങും ഒരുങ്ങി തുടങ്ങി എല്ലാവരെ പോലെ ഓണം എന്ന് പറയുമ്പോള്‍ പൂക്കളവും ഉഞ്ഞാലും ഓണത്തുമ്പിയും ഓണസദ്യയും അങ്ങനെ പല ഗൃഹാതുരത്വം നല്‍കുന്ന ഓര്‍മ്മയോടൊപ്പം ഇത്തിരി നേരം സംഘര്‍ഷം അനുഭവിച്ച  ഒരു ഓണക്കാലഓര്‍മയും എനിക്കുണ്ട് . ഇപ്പോള്‍ ഞാന്‍ ഇതു തമാശയായി പറഞ്ഞു ചിരിക്കാറുണ്ട് പക്ഷെ ചിന്തിച്ചാല്‍ അത്ര തമാശയല്ലയിരുന്നു എന്റെ അനുഭവം .

ഞാന്‍ post graduationനു തമിഴ് നാട്ടില്‍ ചേര്‍ന്ന വര്ഷം, കോയമ്പത്തൂര്‍ സ്ഫോടനം കഴിഞ്ഞിട്ട് അധികം നാളായിട്ടില്ല .. അന്വേഷണം മുറുകി നില്‍ക്കുന്ന സമയം . ഞാന്‍ ജോയിന്‍ ചെയ്തു ഒരു മാസം അയപ്പോഴത്തേക്ക് ഓണം ഇങ്ങെത്തി. മിനിമം ഒരു ആഴ്ച നാട്ടില്‍ പോയി അടിച്ചുപൊളിക്കാം എന്നാ മനക്കോട്ട  ബുള്‍ഡോസര്‍ കൊണ്ട് ഹോസ്റ്റല്‍ ഡയറക്ടര്‍ഉം ഞങ്ങള്‍ സ്നേഹപൂര്‍വ്വം രാവണന്‍ എന്ന് വിളിക്കുന്ന കൃഷ്ണന്‍ ചേട്ടന്‍ തകര്‍ത്തു കളഞ്ഞു . കരഞ്ഞും വിളിച്ചും ഓണം വെക്കേഷന്‍നു ക്ലാസ്സ്‌ ടീച്ചര്‍ മുതല്‍ ഡയറക്ടര്‍ വരെ ഏകദേശം 9 പേരുടെ  ഒപ്പോടു കൂടി 3 ദിവസത്തെ പരോള്‍ കിട്ടി ,ഇത് മാത്രം പോര വെളിയില്‍ ഒന്ന് ഇറങ്ങണം എങ്കില്‍ ഹോസ്റ്റല്‍ മുതല്‍ front ഗേറ്റ് വരെയുള്ള ഒന്നര കിലോ മീറ്ററില്‍ ഏകദേശം നാലു വാച്ചര്‍ പുലികളുടെയും സീലും കിട്ടണം,മണി ക്കൂറുകള്‍  കൊണ്ട് ലോണ്‍ കിട്ടുന്ന ഈ കാലത്ത് ഞങ്ങള്‍ ഒരു മാസം മുന്‍പേ ഈ ഒപ്പ് ശേഖരം തുടങ്ങണം എന്നാലെ തിരുവോണത്തിനു എങ്കിലും വീട്ടില്‍ എത്താന്‍ പറ്റൂ .

            അങ്ങനെ എല്ലാ കടമ്പകളും കടന്നു ആ സുദിനം എത്തി,ട്രെയിന്‍ യാത്രയിലെ അലമ്പ് അറിയാവുന്ന കൊണ്ട് രാത്രിയിലെ ട്രവേല്സിനു വേണ്ടി ഞങ്ങള്‍ ഒരു ഗ്യാന്ഗ് ട്രാവെല്‍സിന്റെ വിശ്രമ മുറിയില്‍ കാത്തിരുന്നു ,ഇനിയും ഏകദേശം മുന്ന് നാലു മണിക്കൂര്‍ വേണം ബസ്‌ വരാന്‍ .വിശപ്പിന്റെ പഞ്ചാരി മേളം തുടങ്ങിയപ്പോള്‍  എല്ലാവരും കൂടി പുറത്തിറങ്ങി. ഹോസ്റ്റല്‍ലിലെ തൈര് സാധവും പുളിസാധവും അങ്ങനെ വായ്ക്ക് പിടിക്കാത്ത പല സാധങ്ങളും കഴിച്ചു മടുത്ത ഞങ്ങള്‍ക്ക് രുചിയോടു അല്‍പ്പം ഭക്ഷണം കിട്ടിയപ്പോള്‍ കുരുട്ടു ബുദ്ധിയും ഉദിച്ചു .

     ദസറയും ദിവാലിയും അനുബന്ധിച്ച് വഴിനീളെ പടക്കകടകള്‍ ഞങ്ങള്‍ ബസ്‌ യാത്രയില്‍ കണ്ടിരുന്നു നാട്ടില്‍ ചെന്നാല്‍  നമ്മള്‍ പരോളില്‍ എത്തിയ കാര്യം നാലു പേരെ അറിയിക്കാന്‍ ഇത് തന്നെ ബെസ്റ്റ് മാര്‍ഗം ... കസിന്‍സ്‌ ഇന്റെ മുന്‍പില്‍ ഇത്തിരി ആളാകാനും ഓണത്തിന്  ഓളം ഉണ്ടാക്കാനും വേണ്ടി ഇത്തിരി പടക്കം വാങ്ങാം എന്ന് തിരുമാനിച്ചു . എത്ര നടന്നിട്ടും ഒരു പടക്ക കടയും കണ്ടില്ല , സ്ഥലം അത്ര പിടിയില്ലാത്ത കാരണം അടുത്ത് കണ്ട കടയില്‍ ചോദിക്കാം എന്ന് കരുതി . തമിഴ് നാട്ടില്‍ ചെന്നിട്ടു അധികം നാളുകള്‍ ആകാത്ത കൊണ്ട് ആര്‍ക്കും തമിഴ് അത്ര വശം ഇല്ല .പൊട്ട തമിഴ് പറഞ്ഞു wardenനെ കൈയില്‍ എടുക്കുന്ന എന്നെ തന്നെ അവര്‍ ഈ ഉദ്യമം ഏല്പിച്ചു . കണ്ട എല്ലാ തമിഴ് സിനിമകളുടെയും ഡയലോഗ്ഗുകളും മനസ്സില്‍ ഉരുവിട്ടുകൊണ്ടും കമലഹാസന്‍ രജനികാന്ത്‌ മുതലായ എല്ലാ നാട്യ ചക്രവര്‍ത്തി കളേയും ധ്യാനിച്ച് കൊണ്ട് വലതു കാല്‍ വെച്ച് കൊണ്ട് അവിടെ കേറി.വടിവേലുവിനെ അനുസ്മരിപ്പിക്കുന്ന ഒരു യുവ കോമളന്‍ തന്റെ കൊന്നപൂപ്പോലുള്ള പല്ലുകള്‍ കാണിച്ചു ഞങ്ങളെ  വരവേറ്റു. ചോദിയ്ക്കാന്‍ വാ തുറന്നപ്പോഴാണ്  ആ ഭീകര സത്യം ഞാന്‍ മനസ്സില്‍ ആക്കിയത് ,പടക്കത്തിന്റെ തമിഴ് ഞങ്ങളില്‍ ആര്‍ക്കും അറിയില്ല.കട മുഴുവന്‍ ഞങ്ങള്‍ അരിച്ചു പറക്കിയിട്ടും മാലപടക്കം പോയിട്ട് ഒരു തീപ്പെട്ടിക്കൊള്ളി പോലും അവിടെ കണ്ടില്ല .വേണ്ട സാധനം എന്തെന്ന് മലയാളത്തിലും ഇംഗ്ലീഷിലും അവതരിപ്പിച്ചു രണ്ടും ചേട്ടന് അലര്‍ജി .ചേട്ടന്‍ കടയിലെ ഒട്ടുമുക്കാല്‍ സാധനങ്ങളും ഞങ്ങളുടെ മുന്‍പില്‍ നിരത്തി ...

അപ്പോഴാണ് പുറകില്‍ നിന്ന് യുറേക്ക എന്നാ ഒരു അലറി കരച്ചില്‍ കേട്ടത് ..."കിട്ടിപ്പോയി വാക്ക് കിട്ടിപ്പോയി പടക്കത്തിന്റെ തമിഴ് " ഗുണ്ട് " .. "ഞങ്ങളുടെ കൂട്ടത്തിലെ വികിട സരസ്വതി ആണ് കിടന്നു കാറുന്നത്‌.. ഒരു പിടി വള്ളി കിട്ടിയ സന്തോഷത്തില്‍ ഞങ്ങളും അലറി അണ്ണാ ഗുണ്ട് വേണം ഗുണ്ട് .. (ഗുണ്ടിന്റെ തമിഴ് അര്ത്ഥം ബോംബ്‌ ).ഇത് വരെ നാക്ക്‌ അകത്തിടാതെ നിന്ന ചേട്ടന്‍ ഷോക്ക്‌ അടിച്ച മാതിരി നില്‍ക്കുന്നു , പിന്നെ പതുക്കെ ഉള്ളിലേക്ക് വലിഞ്ഞു .

"അങ്ങനെ വരട്ടെ പറയേണ്ട ഭാഷയില്‍ പറഞ്ഞപ്പോള്‍ ചേട്ടന് മനസിലായി ഇതാണ് വിവരം ഉള്ളവരെ കൂടെ കൊണ്ട് വരണം എന്ന് പറഞ്ഞു ഞങ്ങളുടെ വികട സരസ്വതി വലിയ ജടയില്‍ നില്‍ക്കുകയാണ് ."
അവളുടെ തമിഴ് ജ്ഞാനത്തെ മനസ്സാല്‍ നമിച്ചു  ഒരു വലിയ കാര്യം സാധിച്ച മട്ടില്‍ ഞങ്ങളും.

 കുറച്ചു കഴിഞ്ഞു ഒരു ഒന്നൊന്നര വലുപ്പം വരുന്ന ഒരു അക്കയും കുടക്കമ്പി പോലുള്ള ഒരു അണ്ണനും  ഞങ്ങളുടെ മുന്‍പില്‍ അവതരിച്ചു . വലിയ സന്തോഷത്തില്‍ ഞങ്ങള്‍ വീണ്ടും ഗുണ്ട് അന്വേഷിച്ചു. പന്തം കണ്ട അണ്ണാച്ചിയെപ്പോലെ അവര്‍ക്ക് ഒരു ഭാവ മാറ്റവും ഇല്ല ..

"ഛെ .. ഞങ്ങളുടെ അത്ര കൂടി തമിഴ് സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്ത തമിഴഴോ മോശം മോശം .. "എന്നാല്‍ അറ്റ കൈ ഇനി ആക്ഷന്‍ മാത്രമേ വഴിയോള്ളു‌. അങ്ങനെ ഞാന്‍  കലാപരുപാടി തുടങ്ങി .. ആദ്യം തീ കൊളുത്തുന്നു ശീ ..... മുകളിലേക്ക് പോകുന്നു ട്ടോ ....പൊട്ടുന്നു .. അപ്പോഴത്തേക്കും എന്റെ കൂട്ടുകാര്‍ തൃശൂര്‍ പൂരം തുടങ്ങി കഴിഞ്ഞിരുന്നു  .. ഇതെല്ലം കണ്ടു അവര്‍ ഭയന്ന് (???) അടുത്തുള്ള കടക്കാരെയും വിളിച്ചു , "ഞങ്ങളുടെ അഭിനയത്തിന് ഇത്ര ആരാധകരോ ചിലപ്പോള്‍ അവര്‍ അമ്പലം എങ്ങാനും പണിതാലോ ... ഛെ പണിയാകുമല്ലോ "എന്ന് സ്വപ്നം കണ്ടിരുന്ന ഞങ്ങളുടെ അടുത്തേക്ക് മലയാളിയുടെ ട്രേഡ് മാര്‍ക്ക്‌ അയ ചുട്ടി തോര്‍ത്തും തോളത്തു ഇട്ടു  അടുത്ത് കട നടത്തുന്ന ഒരു മലയാളി എത്തി ഞങ്ങളോട്  എന്താണ് നിങ്ങള്‍ തേടുന്നതെന്ന് അന്വേഷിച്ചു,ഓ ഒരു പിടിവള്ളി കിട്ടിയ സന്തോഷത്തില്‍ ഞങ്ങള്‍ കോറസ്‌ ആയി പറഞ്ഞു "പടക്കം" ...

 പിന്നെ അവിടെ കേട്ടത് മലപടക്കത്തേക്കാള്‍ ഉച്ചത്തില്‍ ഉള്ള അയാളുടെ  പൊട്ടിച്ചിരി ആയിരുന്നു .. അയ്യോ  എത്ര പെട്ടന്ന്  വട്ടായോ എന്ന് വാണ്ടെര്‍ അടിച്ചു നിന്ന ഞങ്ങളോട് പറഞ്ഞു " മക്കളെ ഭാഷ അറിയില്ലെങ്കില്‍ അറിയാവുന്നവരോട് ചോദിച്ച്‌ മനസിലാക്കണം അല്ലാതെ വായില്‍ വരുന്നത് വിളിച്ചു പറയുക അല്ല വേണ്ടത് . ആരെങ്കിലും പരസ്യമായി ബോംബ്‌ പോയി ചോദിക്കുമോ.. അതും അടുത്ത് തന്നെ ബോംബ്‌ സ്പോടനം നടന്ന സ്ഥല ത്ത് മറ്റു വല്ല കടയിലും ആയിരുനെങ്കില്‍ അവര്‍ എപ്പോള്‍ പോലീസ് ഇല്‍ അറിയിച്ചു എന്ന് ചോദിച്ചാല്‍ പോരെ" ,ഞങ്ങള്‍ മലയാളികള്‍ ആണെന്നും ഭാഷ അറിയില്ലന്നും മനസ്സില്‍ ആക്കിയ കാരണം അദ്ധേഹത്തിന്റെ സഹായം അവര്‍ തേടിയതാണ് പോലും.

ഒന്നും പറയേണ്ട ജിഞ്ചര്‍ കടിച്ച  മലയാളിയെ പോലെ നിന്ന ഞങ്ങള്‍ രാജ്യത്തെ ഭാഷയുടെ പേരില്‍ വെട്ടിമുറിച്ച ആള്‍ക്കാരെ മനസാ ചീത്ത വിളിച്ചു കൊണ്ട് ഒരു വിധം അവിടെനിന്നു തലയൂരി .. ഓണത്തിനു ആളാകാന്‍ ശ്രേമിച്ച ഞാന്‍ വീട്ടിലും നാട്ടിലും കോളേജിലും ചമ്മി നാറിയെന്ന് പറഞ്ഞാല്‍ പോരെ. പിന്നീട് കോയമ്പത്തൂര്‍ ബോംബ്‌ സ്പോടനതിന്റെ ഭീകരത ഞാന്‍ എന്റെ കൂട്ടുകാര്‍ പറഞ്ഞാണ്‌ അറിഞ്ഞത് . അന്ന് ആ മലയാളി വന്നു രക്ഷിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ആ ഓണം മാത്രമല്ല പല ഓണങ്ങളും കോയമ്പത്തൂര്‍ ജയില്‍ഇലെ ഗോതമ്പ് ഉണ്ട കഴിച്ചു കിടക്കേണ്ടി വന്നേനേ...

ഗുണപാഠം : അറിയാമെങ്കിലേ പറയാവു‌ , ഇല്ലെങ്കില്‍ വാ തുറക്കരുത്

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍....

        ഞങ്ങളുടെ നാട്ടിലെ ഒരു പുരാതനവും പ്രസിദ്ധവും അയ ഒരു convent സ്കൂളില്‍ ആണ് ഞാന്‍ എന്റെ സ്കൂള്‍ വിദ്യാഭ്യാസം( വിദ്യ- അഭ്യാസം) പൂര്‍ത്തിയാക്കിയത്. ഒരു girls സ്കൂള്‍ ആയതു കൊണ്ടാക്കാം രാജകുമാരിയെ  സുക്ഷിക്ക്‌ുന്ന ഭൂതത്താന്‍ കോട്ടപോലുള്ള ഒരു സ്കൂള്‍ ആയിരുന്നു അത് . വായു സഞ്ചാരം പോലും നിഷിദ്ധം ആക്കികൊണ്ട്  ജനലുകള്‍ പോലും അടച്ചു പൂട്ടി സീല്‍ വെച്ചുകൊണ്ടാണ്  ക്ലാസ്സ്‌ എടുത്തുകൊണ്ടിരുന്നത്, കാരണം ഞങ്ങളുടെ ക്ലാസിനു പുറകില്‍ കൂടി ഒരു റോഡ്‌ പോകുന്നുണ്ട് ,ഒരു പട്ടികുഞ്ഞു പോലും പോകാത്ത ഒരു ഓടുംകല്ലി റോഡ്‌. എങ്ങനെ ഒക്കെ ആയിരുന്നാലും സ്കൂള്‍ ജീവിതം ഒരു "അനുഭവം" തന്നേ  ആയിരുന്നു.
       സ്കൂള്‍ തുറക്കുന്ന ദിവസം മിക്കവാറും എല്ലാവരും രാവിലെ തന്നെ ഹാജരാകും. പഠിക്കാന്‍ ഉള്ള അതിയായ താല്പര്യം കൊണ്ടാണന്നു തെറ്റി ധരിക്കരുതേ ... അത് സൈഡ് ബെഞ്ച്‌ കിട്ടാനുള്ള വരവാകും. ഏറ്റവും കൂടുതല്‍ അടി നടക്കുനതു സൈഡ് ബെന്ച്ച്ചുകള്‍ക്ക് വേണ്ടിയാണ്. സൈഡ് ബെഞ്ച്‌ കിട്ടിയാല്‍ ഉള്ള പ്രയോജനങ്ങള്‍ പലതാണ് .അവിടെ ഇരുന്നു എന്ത് കുരുത്ത കേട് കാണിച്ചാലും ടീച്ചര്‍ മാര്‍ക്ക് എളുപ്പം പിടി കിട്ടില്ല ,ടീച്ചേര്‍സ് കുഎസ്ടിഒന് ചോദിക്കുമ്പോഴും എക്സാം സമയങ്ങളിലും എല്ലാ സ്ഥലങ്ങളില്‍ നിന്നും വേണ്ട സഹായം കിട്ടും.
        എനിക്ക് ഇതു വരെ സൈഡ് ബീന്ച്ചില്‍ ഇരിക്കാന്‍ ഉള്ള ഭാഗ്യം കിട്ടിയിട്ടില്ല കാരണം ഞാന്‍ സ്കൂള്‍ ബസില്‍ ആണ് വരുന്നത് അതും ലാസ്റ്റ് ട്രിപ്പ്‌. പിന്നെ അടി ഇട്ട് സ്ഥലം പിടിക്കാന്‍ ഉള്ള ആരോഗ്യം ഞങ്ങളുടെ ഗ്യാങ്ങില്‍ ആര്‍ക്കും തന്നെ ഇല്ല .സൈഡ് ബെഞ്ച്‌ ഞങ്ങള്‍ക്ക് വെറും grass ആണന്നു പറഞ്ഞു ഞങ്ങളുടെ സംഘം പിന്നെ അകെ ഒഴിവിണ്ടയിരുന്ന back ബെന്ചിലും അതിനു മുന്‍പുള്ള ബെന്ചിലും ആയി സ്ഥാനം പിടിച്ചു .(അല്ലെങ്കിലും ഈ മുന്തിരിങ്ങയികൊക്കെ പണ്ടത്തെകാട്ടിലും പുളിയാണേ) .
          Back ബെഞ്ചില്‍ ഞാന്നും എന്റെ അടുത്ത സുഹൃത്തുക്കള്‍ ആയ ജീന്‍നും മിനുവും ( പേരില്‍ അല്‍പ്പം മാറ്റം ഉണ്ട് കേട്ടോ.എന്റെ ആരോഗ്യത്തിന് അതാണ് നല്ലത് ) സ്ഥാനം പിടിച്ചു.പൊതുവേ ബാക്ക് ബെഞ്ച്‌കാര്‍ ഉഴാപ്പരാണെന്ന് ഒരു മിഥ്യാ ധാരണ (?) ഉണ്ടല്ലോ അതൊകൊണ്ട് ക്ലാസ്സിലെ ബുജി ആയ ലിന്‍ഡ്നെയും ഏറ്റവും ആരോഗ്യമുള്ള ഞങ്ങള്‍ സ്നേഹപൂര്‍വ്വം മാന്നാര്‍ മത്തായി എന്ന് വിളിക്കുന്ന സൂസുവിനെയും കൂട്ടുപിടിച്ചു.( അവര്‍ക്ക് ഞങ്ങള്‍ കോലു മുട്ടായി നാരങ്ങ മുട്ടായി ഏവ വാഗ്ദനം ചെയ്തന്നു ഏഷ്യണിക്കാര്‍ ) .
 
          ബുദ്ധിയും ശക്തിയും ഞങ്ങളും കൂടി അങ്ങനെ സസുഖം കുറച്ചു വിദ്യയും അതില്‍ ഏറെ അഭ്യാസവും  ഒക്കയായി അര്‍മാദിച്ചു നടന്ന സമയം ഞങ്ങളെ നന്നാക്കാന്‍ ഉള്ള പാഴ്ശ്രമത്തിന്റെ  ഫലമായി മോറല്‍ സയന്‍സ് (സന്മാര്‍ഗ പാഠാവലി )എന്നാ പുസ്തകം കൂടി തീരെ മോറല്‍ ഇല്ലാത്ത ഞങ്ങള്‍ പഠിക്കണം ,അതും എല്ലാവരുടെയും പാത്രത്തില്‍ കൈ ഇട്ട് വാരി ഗോസ്സിപ്പും പറഞ്ഞു സുഹിച്ചു ഇരിക്കുന്ന ഉച്ച സമയത്തും . ഉം തലയില്‍ വരച്ച മാര്‍ക്കര്‍ റബ്ബര്‍ കൊണ്ട് തൂത്താല്‍ പോകുമോ, ചോക്ക്‌ കൊണ്ടുള്ള തടവാലോ  മോറല്‍ സയന്‍സ് ടീച്ചറിന്റെ മോറല്‍ ഇല്ലാത്ത താരാട്ടോ കേട്ടെ ഞങ്ങള്‍ എന്നും ഉണരുകയോള്ളു എന്നത് സത്യം ‌. അങ്ങനെ ഞങ്ങളുടെ മോറല്‍ നിലവാരം അളക്കാന്‍ ഉള്ള സുമുഹൂര്‍ത്തം  എത്തി .ഉള്ള വിഷയം പഠിക്കാന്‍ സമയം ഇല്ലാ അപ്പോഴാണ് പുതിയ കുരുശ്. question പേപ്പര്‍ കിട്ടിയപ്പോള്‍ ഞങ്ങള്‍ നക്ഷത്രം മാത്രമല്ല സൗരയുധം മുഴുവന്‍  എണ്ണി. എസ്സേ വന്നപ്പോഴാണ് ഭാരതനാട്യത്തില്‍ പഠിച്ച മുദ്രകള്‍ കൊണ്ടൊന്നും പ്രേയോജനമില്ലന്നു മനസിലായത്.
   
 സൈഡ് ബെന്ചിലേക്ക് നോക്കുമ്പോള്‍ ദേ ഞങ്ങളുടെ ഏറ്റവും വലിയ പാരകളായ പഞ്ച പാണ്ടികള്‍ എന്ന് ഓമന പേരില്‍ അറിയപെടുന്ന 5 അംഗ സംഘം പുസ്തകം തുറന്നു വെച്ച് അതേപടി  പകര്‍ത്തുന്നു . ഞങ്ങള്‍ ക്ലാസ്സില്‍ ഇരുന്നു കാണിക്കുന്ന എല്ലാ വേലത്തരങ്ങളും  സിനിമ കഥ പറയുന്നതും വള്ളി പുള്ളി വിടാതെ ചോര്‍ത്തി കൊടുക്കുന്ന പാപ്പരാസികള്‍ക്ക് ഒരു കട്ട പാരതന്നെ വെയ്ക്കണം എന്ന് ഞങ്ങള്‍ നാലു പേരും ഒരേ സ്വരത്തില്‍ പറഞ്ഞു. പക്ഷെ മോറല്‍ സയന്‍സ് ക്ലാസ്സില്‍ കര്‍ത്താവിന്റെ ഒരു വചനം എങ്കിലും പാലിക്കണം എന്നാ ഉള്‍വിളി ഞങ്ങള്‍ക്ക് വന്നകാരണം "ഞാന്‍ നിങ്ങളോട് ക്ഷെമിച്ച പോലെ നിങ്ങളും മറ്റുള്ളവരോട് ക്ഷെമിക്കണം " എന്നാ തിരുവചനം പാലിച്ച് അവരോടു ക്ഷെമിച്ചു ഞങ്ങളും പുസ്തകം തുറന്നു . അപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം ഞങ്ങള്‍ക്ക് മനസിലായത് ,പുസ്തകം കിട്ടിയാല്‍ പോരാ അത് എവിടാണെന്ന് കൂടി അറിയണം.സമയം അതിക്രെമിച്ചതിനാല്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ ഉള്ള "സദാചാരപരമായ ജീവിതം നയിക്കാന്‍ നാം പാലിക്കേണ്ട വഴികള്‍"" എന്നാ ചോദ്യത്തിനു ഉത്തരം എഴുതാം എന്ന്  തീരുമാനിച്ചു . അങ്ങനെ മുന്‍പിലത്തെ ബീന്ച്ച് ഇല്‍ ഇരുന്ന സുഹൃത്തില്‍ നിന്ന് പേജ് നമ്പര്‍ കിട്ടി .

    ഞങ്ങള്‍ 3 പേരും കൂടി കൈയില്‍ കിട്ടിയ പാരഗ്രാഫുകള്‍ ഒന്ന് വായിച്ചു നോകാതെ കൂടി പകര്‍ത്താന്‍ തുടങ്ങി . അതെ സമയം സുസ് കിട്ടിയ ചാന്‍സ് മിസ്സ്‌ ആക്കാതെ മുന്‍പിലത്തെ ആളുടെ പേപ്പറിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്തുകൊണ്ടേ ഇരുന്നു  . കുറച്ചു എഴുതി കഴിഞ്ഞപ്പോഴാണ് എനിക്ക് ബോധം വന്നത് .( ഇപ്പോഴും ആ സാധനം എനിക്കില്ലന്നാണ് എല്ലാവരും പറയുന്നത്.. ചുമ്മാ അസൂയ ) ഇതു വരെ ഞാന്‍ എഴുതിയത് അസാന്മാര്‍ഗ്ഗിക ജീവിതവും അത്   നയിച്ചാല്‍ കിട്ടുന്ന ശിക്ഷകളെയും   കുറിച്ചായിരുന്നു . നമ്മളാര് പുച്ച എങ്ങനെ വീണാലും നാലു കാലില്‍,ഞാന്‍ അത് വളച്ചൊടിച്ചു ഈ ശിക്ഷകള്‍ കിട്ടാതെ നാം സദാചാരപരമായ ജീവിതം നയിക്ക ണം എന്നൊക്കെ ഒപ്പിച്ചു നിര്‍ത്തി . കിട്ടിയ സ്ഥലങ്ങളില്‍ നിന്ന് പേജുകള്‍ നറച്ചു സുസു A+ മാര്‍ക്ക്‌ വാങ്ങാന്‍ ഉള്ളത് ആയിട്ടില്ല എന്ന് പറഞ്ഞു എന്റെ പേപ്പര്‍ പകര്‍ത്താന്‍ തുടങ്ങി . 5 മിനിറ്റ് കൊണ്ട് ബെല്‍ അടിച്ച കാരണം സുസുവിനു ഉദ്യമം പാതി വഴിയില്‍ ഉപേക്ഷികേണ്ടി വന്നു .വിജയം ഉറപ്പിച്ചു മാന്നാര്‍ മത്തയിലെ ഡയലോഗ് ഉം അടിച്ചു ഞങ്ങള്‍ പിരിഞ്ഞു .
 
 2 ദിവസം കഴിഞ്ഞു പതിവില്ലാതെ സുസുവിനെ സ്റ്റാഫ്‌ റൂമിലേക്ക്‌ വിളിപ്പിച്ചുകൊണ്ടുള്ള മരണ പത്രിക എത്തി   . ഏറ്റവും കൂടുതല്‍ മാര്‍ക്സ് കിട്ടിയതിനു അനുമോദിക്കാന്‍ ആയിരിക്കും എന്ന്  സമാധാനിപിച്ചു ഞങ്ങള്‍ അവളെ പറഞ്ഞു വിട്ടു .3 മണിക്കൂര്‍ കഴിഞിട്ടും ആളുടെ പൊടി പോലും ഇല്ല .ഉച്ച അയപ്പോള്‍ ജിഞ്ചര്‍ കടിച്ച മങ്കിയെ പോലെ വരുന്നു മിണ്ടാട്ടവും  ഇല്ല .കര്‍ത്താവെ അവളുടെ മോറല്‍ ജ്ഞാനം കണ്ടു ഇനി പിടിച്ചു മഠത്തില്‍ ചേര്‍ത്തോ ... പിന്നീടാണ് അറിഞ്ഞത് എന്റെ എസ്സേ കോപ്പി അടിച്ചപ്പോള്‍ അവള്‍ എഴുതിയ ഭാഗം " സന്മാര്‍ഗ്ഗിക "ജീവിതത്തെ കുറിച്ച് അല്ലായിരുന്നു "അസാന്മാര്‍ഗ്ഗിക" ജീവിതത്തെ പറ്റിയായിരുന്നു . അത് പോരാഞ്ഞിട്ട്‌ നമ്മള്‍ എല്ലാവരും ഈ മാര്‍ഗം പിന്തുടരണം എന്നാ ഉപദേശവും  .പോരെ പൂരം ഒരു കുഞ്ഞാട് വഴി തെറ്റുന്നു ,ആകെ ബഹളം, അവളെ ഇരുത്തി ഒരു ബൈബിള്‍ ക്ലാസും കുമ്പസാരവും ഇനി മേല്ലാല്‍ അസാന്മാര്‍ഗ്ഗിക ജീവിതത്തെ കുറിച്ച് ചിന്തിക്കില്ല എന്നാ പ്രതിജ്ഞയും ചെയ്യിപ്പിച്ചിട്ടാണ് വിട്ടത്.
       അന്നവള്‍ എനിക്ക് എടുത്ത സാന്മാര്‍ഗ്ഗ ക്ലാസ്സ്‌ ഓര്‍ക്കുംപ്പോള്‍ ഇപ്പോഴും ചെവിയില്‍ കൂടി പൊന്നീച്ച പറക്കുന്നു . അവള്‍ക്കു ഇത്ര സ്റ്റാന്‍ഡേര്‍ഡ് ഉണ്ടന്നും മലയാള ഭാഷ തെറിയാല്‍ ഇത്ര സമ്പന്നമാണെന്ന് അന്നാണ് എനിക്ക് മനസിലായത് . അത് മാത്രമോ ഇനി ജീവിതത്തില്‍ കോപ്പി അടിക്കില്ല എന്ന് ചാപ്പല്‍ ഇല്‍ കൊണ്ടുപോയി ബൈബിള്‍ തൊട്ടു സത്യവും ചെയ്യിപ്പിച്ചു .
      സ്കൂള്‍ ജീവിതം കഴിഞ്ഞു എല്ലാവരും പല വഴിക്കായി .ഒട്ടു മുക്കാലും പേരുമായി ഇപ്പോഴും സമ്പര്‍ക്കം ഉണ്ട് . ജീന്‍ എപ്പോള്‍ dentist ആയി സലാലയില്‍ ജോലി നോക്കുന്നു മിന്നു കൊച്ചിയില്‍ സ്വസ്ഥം ഗ്രഹഭരണം .എന്നാല്‍ ഞങ്ങളെ സ്നേഹപൂര്‍വ്വം ഗോപാലകൃഷ്ണാ ബാലാകൃഷ്ണാ എന്ന് വിളിക്കുന്ന മാന്നാര്‍ മത്തായിയെ പറ്റി ഒരു വിവരവും ഇല്ല .(ഈ ഗോപാലകൃഷ്ണാ ബാലാകൃഷ്ണാ വിളി ഒത്തിരി പൊല്ലാപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട് ആ കഥ പിന്നൊരിക്കല്‍ ആകട്ടെ .) സുസു‌വിനെ പറ്റി ഓര്‍ക്കുമ്പോള്‍ ആ ബാക്ക് ബെഞ്ച്‌ തരികിടകളും അവള്‍ എന്റെ ഓട്ടോ ഗ്രാഫില്‍ എഴുതി തന്ന വാചകവും ആണ് മനസ്സില്‍ വരുന്നത്  .."ഞാന്‍ മരിച്ചു എന്നറിഞ്ഞാല്‍ പോലും നീ എന്നെ കാണാന്‍ വരരുതേ ,നിന്നെ കണ്ടാല്‍ ഞാന്‍ ചിരിച്ചു പോകും"..

സുഹൃത്തുക്കളേ, ആദ്യമേ ഞാന്‍ നന്ദി പറയുന്നു എന്റെ പൊട്ടത്തരങ്ങള്‍ക്ക് വേണ്ടി കാത്തിരുന്നതിന്.. എല്ലാവരും വാക്കുകള്‍ കൊണ്ട് അമ്മാനം ആടുമ്പോള്‍ ഒരു ചെറിയ ചമ്മല്‍ എന്റെ ഭാഷ ശെരിയകുമോ എന്ന് .. എന്നാലും ഞാന്‍ ശ്രേമിച്ചു നോക്കുന്നു ....


ഇതു എന്റെ മകള്‍ക്കായി...

ഞാന്‍ എന്റെ മുത്തിന്റെ പുന്നാര അമ്മ... ഇപ്പോള്‍ വലിയ ജാടക്ക് അമ്മ എന്നൊക്കെ പറയുമെങ്കിലും സത്യം പറഞ്ഞാല്‍ ഞാന്‍ ഒരു തല്ലിപൊളി അമ്മയായിരുന്നു ,പക്ഷെ അതൊരു 2 വര്ഷം മുന്‍പ് . ജോലിയുടെ തത്രപാടില്‍ ഞാന്‍ വെറും ഒരു കളികൂട്ടുകരിയായി. എന്റെ അമ്മ അവളുടെ അമ്മയും. അപ്രതീക്ഷിതമായി മറ്റൊരു നാട്ടില്‍ എത്തിയപ്പോള്‍ ഞാന്‍ ഒന്ന് പകച്ചു , പുതിയ നാടും പുതിയ ശീലങ്ങളും ,എന്ത് ചെയ്യണം എങ്ങനെ ചെയ്യണം.. ദിവസവും എന്റെ മകളോടൊപ്പം ഞാനും കരയാന്‍ ആരംഭിച്ചു ,എനിക്ക് വീട്ടില്‍ പോകണം ..പിന്നെ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും മനസിലായി എങ്ങനെ പോയാല്‍ ശെരിയവില്ലന്നു.അങ്ങനെ ഞാന്‍ അമ്മയുടെ അധിക്കാരം ഏറ്റടുത്തു, ഒരു രക്ഷയും ഇല്ല അവള്‍ അമ്മുമ്മയുടെ സ്വഭാവവും, താമസിക്കാതെ മനസിലായി എന്റെ അമ്മയെ പോലെ നല്ല ഒരു സുഹൃത്തയി ഒരു നല്ല വഴികാട്ടിയായി ആണ് ഞാന്‍ വളരേണ്ടതെന്നു. ഇപ്പോള്‍ എന്റെ മകള്‍ മിനിറ്റ്ഇന് മിനിറ്റ്ഇന് "U are the best Mom in the whole wide world" എന്ന് പറയുമ്പോള്‍ ലോകം കീഴടക്കിയ ഒരു പ്രതീതി. അത് എന്നെ സോപ്പ് ഇടാന്‍ വേണ്ടി പറയുന്നതാണെന്ന് എന്റെ ഭര്‍ത്താവും ചില അസു‌യക്കാരും പറയുന്നത്. അതൊന്നും ഞാന്‍ കാര്യമാക്കാറില്ല .. അവളുടെ ഒരു പുഞ്ചിരി മതി എനിക്ക് മനസ് നിറയാന്‍ ...

ഞങ്ങളുടെ കൊച്ചു സ്വര്‍ഗത്തിലെ ആരവങ്ങളും ചില കൊച്ചു കൊച്ചു സന്തോഷങ്ങളും എന്റെ കൂടപ്പിറപ്പായ അബദ്ധങ്ങളും ഇവിടെ നിങ്ങളുടെ കൂടെ പങ്കു വെയ്ക്കുന്നു ...

Counter

About this blog

ഞങ്ങളുടെ കൊച്ചു സ്വര്‍ഗത്തിലെ ആരവങ്ങളും ചില കൊച്ചു കൊച്ചു സന്തോഷങ്ങളും എന്റെ കൂടപ്പിറപ്പായ അബദ്ധങ്ങളും ഇവിടെ നിങ്ങളുടെ കൂടെ പങ്കു വെയ്ക്കുന്നു ...

Frds who follows me